Powered By Blogger

Sunday 23 November 2014





 ഒന്നാം ഭാഗത്തിന്‍റെ തുടര്‍ച്ച......

ഒരുദിവസം പന്തളമന്നനായ രാജശേഖരപാണ്ഡ്യന്‍ അകമ്പടിക്കാരോടുകൂടി  പമ്പാനദിക്കരയിലുള്ള വനപ്രദേശത്ത് നായാട്ടിനായ് എത്തി.ആ സമയത്ത് ഒരു കുട്ടിയുടെ കരച്ചില്‍കേട്ട് നദീതീരത്ത് എത്തുകയും കഴുത്തില്‍ മനിമാലയണിഞ്ഞ തേജോമയനായ ഒരു കുട്ടിയെ കാണുകയും ചെയ്തു .പുത്രനില്ലാത്ത രാജാവിന് ആ കുട്ടി ദൈവാതത്തിന്‍റെ വരദാനമായാണ് തോന്നിയത്.                                                                                                           





പന്തളമന്നന്‍ അത്യാഹ്ലാദത്തോടുകൂടി കുട്ടിയേയുമെടുത്തു കൊട്ടാരത്തിലെത്തുകയും, തന്‍റെ രാജ്ഞിയോട് വനത്തില്‍ സംഭവിച്ചതെല്ലാം വിവരിക്കുകയും ചെയ്തു.പുത്രരില്ലാത്ത ആ രാജ ദമ്പതികള്‍ അതീവ വാത്സല്യത്തോടെ മണിഘണ്ഠനേ വളരെ ശ്രദ്ധയോടെ വളര്‍ത്തി.മണിഘണ്ഠന്‍റെ വരവോടെ പന്തളരാജ്യത്ത് ഐശ്വര്യവും അഭിവൃത്തിയും വര്‍ദ്ധിച്ചു.                                                                                        



വേദങ്ങള്‍ ,അസ്ത്രശാസ്ത്രങ്ങള്‍ ,തുടങ്ങിയവ അഭ്യസിക്കുന്നതിനായ് രാജാവ്  മണിഘണ്ഠനേ ഒരു ഗുരുവിന്‍റെ അടുത്തേക്കയച്ചു .മണിഘണ്ഠന്‍റെ ബുദ്ധിയിലും ,നൈപുണ്യത്തിലും അത്യതിശയം തോന്നിയ ഗുരുവിന് അദ്ദേഹത്തിന്‍റെ ദിവ്യത്വവും മനസ്സിലാക്കുവാന്‍ കഴിഞ്ഞു .ഗുരുദക്ഷിണയയെ ഗുരു  മണിഘണ്ഠനോട് ആവശ്യപ്പെട്ടത് തന്‍റെ അന്ധനും മൂകനും ആയ പുത്രന്‍റെ കാഴ്ചശക്തിയും സംസാരശേഷിയുമായിരുന്നു. മണിഘണ്ഠന്‍റെ അനുഗ്രഹത്താല്‍ ഗുരുപുത്രന് ഇവ രണ്ടും ലഭിച്ചു .                                                                                                                        



ഈ സമയം പന്തള രാജ്ഞി ഒരു പുത്രന്ജന്മം നല്‍കി രാജരാജനെന്നയിരുന്നു  ആ പുത്രന് നാമകരണം  ചെയ്തത്.സത്യസന്ധനും ധീരനുംമായിരുന്ന  മണികണ്ഠന്‍ പ്രജകള്‍ക്ക് പ്രിയപ്പെട്ടവനായി വളര്‍ന്നു . സര്‍വ്വഗുണങ്ങളും,കഴിവുകളുമുള്ള, മണികണ്ഠനെ രാജൃവകാശിയായി അഭിഷേകം ചെയ്യാന്‍ രാജാവ്‌ തീരുമാനിച്ചു  കിരീടധാരണത്തിനുള്ള  ഒരുക്കങ്ങളെല്ലാം  ചെയ്യുന്നതിന്   രാജാവ്മ ന്ത്രിയോട് ആജ്ഞാപിച്ചു 

 
മണികണ്ഠന്‍  രാജവാകുന്നതില്‍ അനിഷ്ടം ഉണ്ടായിരുന്ന മന്ത്രി അദ്ധേഹത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ഗൂഡതന്ത്രം ഒരുക്കി രാജരാജനെ രാജവാക്കിയാല്‍ തനിക്ക് യഥേഷ്ടം രാജ്യം ഭരിക്കാം എന്നുള്ള വ്യാമോഹമായിരുന്നു മന്ത്രിക്ക് ഉണ്ടായിരുന്നത് മന്ത്രി ശ്രമിച്ചെങ്കിലും മാരകമായ വിഷത്തിനുപോലും ദിവ്യ ശക്തിയുള്ള  മണികണ്ഠനെ കൊല്ലുവാന്‍  കഴിഞ്ഞില്ല.






രാജരാജന്‍ തനിക്കു വളരെ പ്രിയപ്പെട്ടവനാണെന്നും ,രാജ്ഞിയോട്  തനിക്കു വളരെ അനുകമ്പ ഉണ്ടെന്നുമുള്ള രീതിയിലാണ് മന്ത്രി രാജ്ഞിയോട് പെരുമാറിയത്, മണികണ്ഠനേ നിഗ്രഹിച്ചു രാജരാജനെരാജ്യാവകാശിയാക്കണമെന്നും മന്ത്രി രാജ്ഞിയോട് പറഞ്ഞ്‌ അവരെയും ഈ ഗൂഡാലോചനയില്‍  പങ്കാളിയാക്കി. മന്ത്രിയുടെ ഹീനമായ ഈ ഉപദേശപ്രകാരം രാജ്ഞി കഠിനമായ thalaവേദന  അഭിനയിച്ചു കിടപ്പായീ.രാജ്ഞിയുടെ അസുഖത്തിനു പുലിപ്പാല്‍ മാത്രമേ  ഓഷധമായീ ഉള്ളുവെന്നും കൊട്ടാര വൈദ്യന്‍ മന്ത്രിയുടെ സ്വാധീനത്താല്‍ രാജാവിനെ അറിയിച്ചു. പുലിപ്പാല്‍ കൊണ്ടുവരുന്നതിന് ധൈര്യമുള്ള ആരും പന്തള    രാജ്യത്തുണ്ടായിരുന്നില്ല. അമ്മയെ രക്ഷിക്കുകഎന്നുള്ളത് മകനായ തന്‍റെ   ധര്‍മ്മമാണെന്ന്  മണികണ്ഠന്‍ വിശ്വസിച്ചു.                                                                                                                                                         


പുലിപ്പാലിനായീ  മണികണ്ഠനേ വനത്തിലയക്കുന്നതിനോട് രാജാവിനു ഒരുയോജിപ്പും ഉണ്ടായിരുന്നില്ല എങ്കിലും മണികണ്ഠന്‍റെ ഉറച്ച തീരുമാനത്തിനു മുന്‍പില്‍  രാജാവിന് സമ്മതം നല്‍കേണ്ടി വന്നു.തലയില്‍ ഇരുമുടി കെട്ടും കൈയ്യില്‍ അമ്പും വില്ലുമായീ മണികണ്ഠന്‍ ഘോരവനത്തിലേക്ക് യാത്രയായീ.പുലിപ്പാലിനായീ അയ്യപ്പന്‍ താണ്ടിയ വഴിയെ ഇന്ന് പെരിയവഴിപ്പാത എന്നാണ് പറയപ്പെടുന്നത്‌.(മകരജ്യോതി സമയത്ത് ധാരാളം ഭക്തരെ ഈ വഴിയില്‍ കാണാം )


സ്വാമി അയ്യപ്പന്‍റെ ആഗമനം അറിഞ്ഞ ദേവേന്ദ്രനും ,ദേവന്മാരും,ഋഷികളും,പൊന്നമ്പലമേട്ടില്‍ വച്ച് അദ്ദേഹത്തിന്‍റെ പാദ പത്മങ്ങളില്‍  പുഷ്പാര്‍ച്ചന നടത്തുകയും മഹിഷിയുടെ ക്രൂരമായ പീഠനത്തില്‍ നിന്നും അവരെ രക്ഷിക്കണമെന്നും അപേക്ഷിച്ചു.അവിടെനിന്നും ടെവലോകത്ത്തിലേക്ക് യാത്രയായ സ്വാമി അയ്യപ്പന്‍  മഹിഷിയുമായീ യുദ്ധം ചെയ്യുകയും മഹിഷിയെ ടെവലോകതുനിന്നും ഭൂമിയിലേക്ക്‌ എടുത്ത് എറിയുകയും  ചെയ്തു . അഴുത നദിക്കരയില്‍ പതിച്ച മഹിഷിയുടെ  ശരീരത്തില്‍ ചവുട്ടി നൃത്തം ചെയ്തു മഹിഷിയെ വധിക്കുകയും ചെയ്തു .മഹാവിഷ്ണുവും , മഹാദേവനും  ഈ മഹിഷിവധത്തിനു ദൃക്സാക്ഷികളായത് കാളകെട്ടിയില്‍ നിന്നുകൊണ്ടാണ് .



ശേഷം 3 ആംഭാഗത്തില്‍ തുടരുന്നു ...

No comments:

Post a Comment