Powered By Blogger

Friday 29 May 2015



VAZHAPPALI ,CHANGANACHERRY, KOTTAYAM DT. KERALA 


കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം. തെക്കുംകൂർ രാജാക്കന്മാരുടെ കാലത്താണ് പത്തില്ലത്തിൽ പോറ്റിമാരുടെ ഭരണാധികാരത്തിൽ ക്ഷേത്ര നിർമ്മാണം നടത്തി പ്രതിഷ്ഠ നടന്നത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന മുടിയെടുപ്പ് എന്ന വിശേഷാൽ പൂജ ഈ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിലെ പശ്ചിമഗോപുരത്തിനു പടിഞ്ഞാറു വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ളക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണീ ക്ഷേത്രം.                                                                                                                                                                                   


 ഐതിഹ്യം

പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരത്തിനു തെക്ക് കൽക്കുളംദേശത്തുണ്ടായിരുന്ന ഒരു നായർ കുടുംബം അഭിവൃദ്ധി നശിച്ച് കലഹങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിലെ പാർവ്വതിപിള്ള കലികൊണ്ട് പറഞ്ഞ സംഗതികൾ നടത്തുന്നതിനായി കുംടുംബത്തിലെ കാരണവരുടെ ബന്ധുവും പത്മനാഭപുരത്ത് വിചാരിപ്പ്കാരനുമായി, വാഴപ്പള്ളി ഗ്രാമത്തിൽ പാപ്പാടി കുടുംബത്തിലെ മൂത്ത പണിക്കരെ കണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെ അഷ്ടമംഗല പ്രശ്നം നടത്തുവാൻ തീരുമാനിച്ചു. പ്രശ്നത്തിൽ നാലമിടത്ത് ദുർഗ്ഗാ ദോഷമുണ്ടന്നും അതിനു പരിഹാരമായി കണ്ണിമുറ്റത്ത് ഇട്ടിക്കുറുപ്പിന്റെ അനന്തരവൻ ഇട്ടിണ്ണാൻ കുറുപ്പിനെ മാന്ത്രികനായി പേർ നിർദ്ദേശിക്കുകയും ചെയ്തു.                                                                                                                                                                              


കിഴക്കേ ഗോപുരം

കൊല്ലവർഷം 464-മാണ്ട് മേടമാസത്തിലെ വിഷ്ണുപക്ഷം കുചവാരത്തിൽ വാഴപ്പള്ളിയിൽ നിന്നും വഞ്ചിയിൽ യാത്രതുടങ്ങി കൽക്കുളത്ത് എത്തി. 12-ദിവസങ്ങൾ കഴിഞ്ഞ് വെള്ളിയാഴ്ച പ്രഭാതത്തിൽ ഹോമം തുടങ്ങി പാതിരാത്രിക്ക് മൂർത്തികളെ ഉച്ചാടനം നടത്തി, പിറ്റേന്ന് രാവിലെ ദുർഗ്ഗാദേവിയെ വെള്ളി വിഗ്രഹത്തിലും ഉപമൂർത്തികളെ ചെമ്പ് വിഗ്രഹങ്ങളിലുമായി ആവാഹിച്ച് അവിടെനിന്നും യാത്ര തിരിച്ച് വാഴപ്പള്ളിയിൽ തിരിച്ചെത്തി.
                                                                          
ആവാഹിച്ച വിഗ്രഹങ്ങളെല്ലാം കുറുപ്പ് കണ്ണിമുറ്റത്ത് വീട്ടിൽ തെക്കേ അറപ്പുരയിൽ കുടിയിരുത്തി പൂജിച്ചു പോന്നു. ഏതാനും വർഷങ്ങളുടെ തുടർച്ചയായ പൂജയിൽ ദേവിക്ക് കൂടുതൽ ശക്തിപ്രാപിക്കുകയും ദേവി കണ്ണിമുറ്റം അറപ്പുരയിൽ ഇരിക്കാതെ വരികയും ചെയ്തു. ഇതു മനസ്സിലാക്കി കണ്ണിമുറ്റം കുറുപ്പും പാപ്പാടി പണിക്കരും അന്നത്തെ ദേശ പ്രഭുക്കന്മാരായ പത്തില്ലത്തിൽ പോറ്റിമാരിൽ ഒരാളായ ചങ്ങഴിമുറ്റം മഠത്തിൽ ചെല്ലുകയും കാരണവരായ നാരായത്ത് നാരായണനമ്പൂതിരിയുടെ സഹായത്താൽ കീഴ്തൃക്കോവിൽ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്ത് ക്ഷേത്ര നിർമ്മാണം നടത്തി. കൊല്ലവർഷം 552-മാണ്ട് ഇടവ മാസത്തിൽ ദുർഗ്ഗാപ്രതിഷ്ഠയും പാർശ്വവർത്തികളായ രക്തേശ്വരിയേയും രക്തചാമുണ്ഡിയേയും പ്രതിഷ്ഠ നടത്തി. എരമല്ലൂർ ഭട്ടതിരിയാണ് അന്ന് പ്രതിഷ്ഠനടത്തി കലശാഭിഷേകം നടത്തിയത്.                                                                                                                                            

ക്ഷേത്രം 


പുനഃപ്രതിഷ്ഠ

കാവിലെ പ്രതിഷ്ഠയുടെ കിഴക്കു വശത്തായി നിന്നിരുന്ന പൂവവൃക്ഷം കടയറ്റു വീഴുകയും പ്രതിഷ്ഠക്കു ഭംഗംവരികയും സംഭവിച്ചു. തുടർന്ന് ശിലാവിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. അന്ന് ശിലാവിഗ്രഹം തിരുവളുപ്പാറയിൽ നിന്നും വരുത്തി ഉണ്ടാക്കിയത് പുളിമൂട്ടിൽ പുത്തൻ വീട്ടിൽ അയ്യപ്പൻ മണികണ്ഠനായിരുന്നു  ദേവിക്ക് വേതാള കണ്ഠസ്ഥിതയായി നാലുകൈകളോടുകൂടിയുള്ള ആറടിയോളം പൊക്കമുള്ള ശിലാപ്രതിഷ്ഠയും, പാർശ്വവർത്തികൾക്ക് കണ്ണാടി വിഗ്രഹവും പണിതീർക്കപ്പെട്ടു. തന്ത്രിമുഖ്യനായ എരമല്ലൂർ അഗ്നിശർമ്മൻ ഭട്ടതിരിപ്പാടായിരുന്നു അന്ന് പ്രതിഷ്ഠനടത്തി കലശമാടിയത് 1001-മാണ്ട് ഇടവമാസം 28-ആം തീയതി വ്യാഴാഴ്ച പുണർതം നക്ഷത്രത്തിലായിരുന്നു. കലശം നടന്ന വർഷം (1001) പടിഞ്ഞാറേ സോപാനപ്പടിയിൽ കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്. കൊല്ലവർഷം 1136-മാണ്ട് മുടിയെടുപ്പ് നടന്ന അവസരത്തിൽ പത്തില്ലത്തിൽ പോറ്റിമാരിലെ പ്രധാനിയായിരുന്ന ചങ്ങഴിമുറ്റത്ത് മഠത്തിലെ താളിയോല ഗ്രന്ഥങ്ങൾ പുനഃചിന്തനം നടത്തുകയും അത് എഴുതിയെടുക്കുകയും ഉണ്ടായി.                                                                                                                           


                                                                        
മുടിയെടുപ്പ്

കൽക്കുളത്തുകാവിലെ തിരുമുടി
കൊല്ലവർഷം 772-ലെ കലശാഭിഷേകത്തിനുശേഷം വാഴപ്പള്ളി പടിഞ്ഞാറ് ജനങ്ങൾക്ക് മസൂരി തുടങ്ങീയ രോഗങ്ങളും, കൃഷിനാശവും തുടർച്ചയായപ്പോൾ ചങ്ങഴിമുറ്റത്ത് മഠത്തിലെ കാരണവരുടെ നിർദ്ദേശപ്രകാരം ദേവീപ്രീതിക്കായി ഗുരുതിനടത്തുവാനും ശക്തിയാർജ്ജിക്കുന്ന ദേവിക്ക് ശാന്തതവരുവാനായി കൽക്കുളത്തുകാവിൽ കാളിനാടകം (മുടിയെടുപ്പ്) നടത്തുവാനും തീരുമാനിച്ചു.                                                                                                                                                                      
ക്ഷേത്ര നിർമ്മിതി

ക്ഷേത്ര നിർമ്മാണം നടത്തിയത് ചങ്ങഴിമുറ്റം മഠത്തിലെ നമ്പൂതിരിയായിരുന്നു. ആദ്യമായി പ്രതിഷ്ഠ നടത്തി കലശം ആടിയത് മലയാള വർഷം 552-ൽ ആയിരുന്നു. വനദുർഗ്ഗാ സങ്കല്പമായതിനാൽ ക്ഷേത്ര ശ്രീകോവിലിനു മുകൾ ഭാഗം തുറന്നായാണ് നിർമ്മിച്ചിരിക്കുന്നത്. പാർശ്വമൂർത്തികളുടെ അകമ്പടിയോടെ തെച്ചി ച്ചുവടിനരികിലായാണ് അഞ്ചരഅടി പൊക്കമുള്ള പ്രതിഷ്ഠയുള്ളത്. ദാരുകാസുരനോട് പോർക്കളത്തിൽ ഏറ്റുമുട്ടി വിജയശ്രീലാളിതയായ ഭദ്രകാളീഭാവാമാണ് പ്രതിഷ്ഠ. ദേവി വേതാളത്തിന്റെ കഴുത്തിലിരുന്ന് ഒരു കൈയ്യിൽ ദാരിക ശിരസ്സും മറുകൈയ്യിൽ രക്തപാത്രവും വലതുകൈയ്കളിൽ ദാരിക ശിരസ്സ് എടുത്ത വാളും, ശൂലവുമായി രൗദ്രഭാവമാണ് ദേവീ പ്രതിഷ്ഠ. ദേവിപ്രതിഷ്ഠ പടിഞ്ഞാറ് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ശ്രീകോവിലിനു പടിഞ്ഞാറുവശത്തായി വിശാലമായ ആനക്കൊട്ടിലും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിലിൽ നിന്നുമുള്ള പടിക്കെട്ടുകൾ ഇറങ്ങിചെല്ലുന്നത് മയിൻ റോഡിലേക്കാണ്. ക്ഷേത്രത്തിനു തെക്കുവശത്തായി പാട്ടമ്പലം സ്ഥിതിചെയ്യുന്നു. ഇവിടെയാണ് മണ്ഡലക്കാലത്ത് നടത്തുന്ന കളമെഴുത്തും പാട്ടും അരങ്ങേറുന്നത്. പാട്ടമ്പലത്തിനരുകിലായി പടിഞ്ഞാറുവശത്ത് കാവിലെ കരിമ്പന നിൽക്കുന്നത്. ക്ഷേത്ര ശ്രീകോവിലിനു വടക്കു വശത്തായി മുടിപ്പുര സ്ഥിതിചെയ്യുന്നു. മുടിപ്പുരയിലാണ് പ്ലാവിതടിയിൽ നിർമ്മിച്ചിരിക്കുന്ന തിരുമുടി സൂക്ഷിച്ചിരിക്കുന്നത്. നിത്യവും വിളക്കു വെക്കുന്നതല്ലാതെ പൂജകളൊന്നും പതിവില്ല.

പൂജാവിധികൾ

ത്രികാലപൂജയാണ് കാവിൽ; ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ



                                            (മുടിയെടുപ്പിലെ ഭൈരവി ഉറച്ചിൽ)

മുടിയെടുപ്പ്

ഭഗവതി ക്ഷേത്രത്തിലെ പ്രധാന ഉത്സവമാണ് മുടിയെടുപ്പ് മഹോത്സവം. വാഴപ്പള്ളി ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് ഈ ഉത്സവം പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്നത്. കൽക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നതാണ് പ്രധാനം. കൊല്ലവർഷം 772 - മുതൽ  ഓരോ വ്യാഴവട്ടകാലങ്ങളിലും ഒരിക്കൽ ‍മാത്രം നടക്കുന്ന മുടിയെടുപ്പ്‌ അവസാനമായി നടന്നത് 2009 ഏപ്രിൽ 21-തീയതിയാണ്. അനുഷ്ഠാന വിധികളോടെയുള്ള ചടങ്ങുകൾക്കൊടുവിൽ കഥകളി വേഷമണിഞ്ഞ ഭൈരവി അർദ്ധരാത്രി ദേവിയുടെ തിരുമുടി ശിരസ്സിലേറ്റി പള്ളിവാളുമേന്തി ദാരിക നിഗ്രഹത്തിനായി ഇറങ്ങിതിരിക്കുന്നു. ദേവിയും ദാരികനുമായുള്ള പോർവിളികൾക്ക് ശേഷം വാഴപ്പള്ളി മഹാക്ഷേത്രത്തിലേക്ക്‌ ഓടിമറയുന്ന ദാരികനെതേടി ദേവി (കാളി) ചെല്ലുമ്പോൾ ക്ഷേത്രത്തിൽ അത്താഴ ശ്രീബലിക്കായി ഋഷഭവാഹനമേറി വരുന്ന തിരുവാഴപ്പള്ളിതേവരെ (പിതാവിനെ) ദർശിച്ച്‌ ദേവിക്ക്‌ കോപമടങ്ങുന്നു. പിതാവിനൊപ്പം പ്രദക്ഷിണം പൂർത്തിയാക്കി, കിഴക്കേനടയിലെത്തുന്ന ദേവിക്ക്, അടുത്ത 12-വർഷത്തേക്കുള്ള ഓണപ്പുടവയും വിഷുക്കൈനീട്ടവും കൊടുത്ത് പിതാവായ തിരുവാഴപ്പള്ളി തേവർ അനുഗ്രഹിക്കുന്നു; തുടർന്ന് തട്ടകത്തിൽ ഊരുചുറ്റൽ. ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അടുത്ത ദിവസം ഉച്ചയ്‌ക്കുശേഷം തിരികെ കൽക്കുളത്തുകാവ്‌ ക്ഷേത്ര ശ്രീകോവിലിൽ ഭഗവതിയായി തിരികെ പ്രവേശിക്കുന്നു.                                                                                                                                                                   



                                                                   തിരുമുടി 

                                                          മീന ഭരണി

മീന മാസത്തിലെ ഭരണി നാളാണ് ദേവിയുടെ ജന്മ നാൾ എന്നു വിശ്വസിക്കുന്നു. അന്നേ ദിവസം കാവടിയാട്ടം കീഴ്തൃക്കോവിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നിന്നും കൽക്കുളത്തുകാവ് ക്ഷേത്രത്തിലേക്ക് നടത്താറുണ്ട്.

                                                       മണ്ഡലക്കാലം

വൃശ്ചികമാസം ഒന്നാം തീയതി മുതൽ ധനു 11-വരെ നടത്തുന്ന മണ്ഡല മഹോത്സവം വളരെ പ്രസിദ്ധമാണ്. വൈകുന്നേരങ്ങളിൽ ക്ഷേത്ര മതിൽക്കകം ദീപങ്ങളാൽ സമ്പന്നമായിരിക്കും. ദീപാരാധനയും, കളമെഴുത്തും പാട്ടും ഈ 41 ദിവസങ്ങൾ ക്ഷേത്രത്തിൽ നടത്തുന്നത് മുൻ നിശ്ചയപ്രകാരമുള്ള കുടുംബക്കാർ വകയാണ്. ധനു 11-ന് (മണ്ഡലം 41-ആം ദിനം) കുമാരിപുരം ക്ഷേത്രത്തിൽ നിന്നും താലപ്പൊലി എഴുന്നള്ളത്ത് നടത്താറുണ്ട്.


                                                                        പ്രതിഷ്ഠാദിനം


ഇടവമാസത്തിലെ പുണർതം നാളിലാണ് പ്രതിഷ്ഠാദിനം ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തുക പതിവുണ്ട്. ലക്ഷാർച്ചനയിൽ ബ്രഹ്മണർ മാത്രമേ പങ്കെടുക്കാറുള്ളു. പണ്ട് ലക്ഷാർച്ചനക്ക് നായകത്വം വഹിച്ചിരുന്നത് ചങ്ങഴിമുറ്റം മഠത്തിലെ കാരണവരായിരുന്നു; ഇന്ന് ആ പതിവില്ല. ലക്ഷാർച്ചന്നക്കുള്ള പുഷ്പമെഴുന്നള്ളത്ത് വാഴപ്പള്ളി മഹാദേവക്ഷേത്രത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്.


Sunday 21 December 2014

KUNNINISSERRY , VAYPUR , MALLAPPALLI, PATHANAMTHITTA , KERALA 



പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലുക്കില്‍ മണിമലയാറിന്‍റെ തീരത്തായ്‌ കുന്നിനിശേരി എന്ന പ്രകൃതി രമണീയമായ പ്രദേശം. ഋഗ്വേദ കാലഘട്ടത്തില്‍ ഇവിടെ വായുദേവന്‍റെ ക്ഷേത്രമുണ്ടായിരുന്നെന്നും അങ്ങനെ ഈ സ്ഥലത്തിന് വായുപുരം എന്ന് പേര് ലഭിച്ചു എന്നും പിന്നീട് ഈ പേര് ലോപിച്ച് വായ്പൂരായി എന്നും, മറുപക്ഷം അനുസരിച്ച് വായ്‌ പുകള്‍ അധികമുള്ള ഊര് എന്നും വായ്‌പുകള്‍ എന്നാല്‍ വര്‍ധനവ്‌ അഥവാ ഐശ്വര്യം ഉണ്ടാകുന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ വായ്പൂര് എന്ന സ്ഥലനാമമുണ്ടായി.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


മേല്പ്പറഞ്ഞ ക്ഷേത്രഭൂമിയില്‍ ശാസ്ത്രീയമായി നിര്‍മിച്ച ലക്ഷണമൊത്ത ഒരു ശിവലിംഗം കാലപ്പഴക്കത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ഇന്നും നിലകൊള്ളുന്നു. കോവില്‍ അഥവാ അമ്പലം എന്നര്‍ത്ഥം വരുന്ന കോവില്‍ (കോയില്‍) എന്ന നാമരൂപത്തില്‍നിന്നും കോവിലകത്ത് എന്നും കാലക്രമത്തില്‍ ലോപം വന്ന് കോലത്ത് എന്നും നാമപരിണാമമുണ്ടായതായി ഇന്നു നാം വിശ്വസിക്കുന്നു. അതുപോലെതന്നെ കോവിലിനു വെളിയില്‍ എന്നര്‍ത്ഥം വരുന്ന കൊവില്‍പുറം എന്ന സ്ഥലം കോയിപ്പുറത്ത് എന്ന നൂതനനാമത്തില്‍ ഇന്നുമുണ്ട്. പ്രശസ്ത പാരമ്പര്യമുണ്ടായിരുന്ന ഒരു മഹാക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന സത്യത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ഇനിയുമുണ്ട്. ഇന്നു കാണുന്ന ശിവ ലിംഗത്തിന് ഏതാണ്ട് 15 മീറ്റര്‍ കിഴക്ക് മാറി ഒരു ക്ഷേത്രക്കുളത്തിന്‍റെ സ്ഥാനമുണ്ട് എന്നത് ശ്രദ്ദേയമാണ്.

തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം


എണ്ണക്കുള്ള ചേര് എണ്ണച്ചേരി ആകുന്നു. മൂല ക്ഷേത്രം സ്ഥിതി ചെയ്യുന്നിടത്ത് എണ്ണശ്ശേരില്‍ എന്നൊരു സ്ഥലവുമുണ്ട്. ഈ കുടുംബത്തിലെ കാരണവന്മാര്‍ അസാമാന്യ മാന്ത്രികശക്തി ഉള്ളവരായുരുന്നുവത്രെ. ക്ഷേത്രത്തിലേക്കുവേണ്ട എണ്ണ എടുക്കാൻ തേങ്ങ ഉണങ്ങുന്ന ചേര് അവിടെയാണ് തയ്യാര്‍ ചെയ്തിരുന്നത്. മാന്ത്രികന്മാരുടെ ശക്തി ഭയന്ന് മോഷ്ടാക്കള്‍ ഇവിടെ വരുമായിരുന്നില്ല. അതില്‍ ഏറ്റവും വലിയ ചേര് പെരുംചേരിയായി. കൂടാതെ, കുതിരപ്പാടിമണ്ണ്, മാളിയേക്കല്‍ എന്നീ സ്ഥലനാമങ്ങളും ക്ഷേത്രബന്ധമുള്ളവയാണ്. ഒരു കാലത്ത് പ്രതാപത്തിലും ഐശ്വര്യത്തിലും നിലനിന്നിരുന്ന ക്ഷേത്രമായിരുന്നു തിരുവായ്പ്പൂരപ്പന്‍റെ  മൂലക്ഷേത്രം എന്ന് വിശ്വസിക്കാന്‍ ഇതിലധികം തെളിവുകള്‍ ആവശ്യമില്ലല്ലോ.


തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രം  ബലിക്കല്‍ , കൊടിമരം 

 ഉത്സവം

തൃക്കൊടിയേറ്റ് - ശ്രീപരമശിവന്റെ തിരുനാളായ ധനുമാസത്തിലെ തിരുവാതിരയാണ് വായ്പൂര് ശ്രീ മഹാദേവര്‍ക്ഷേത്രത്തിലെ കൊടിയേറ്റ്. അന്നേ ദിവസം ദീപാരാധനയ്ക്കു ശേഷം കൊടിയേറ്റ് നടത്തുന്നു. ഇതിനു പ്രത്യേക മുഹൂര്‍ത്തം നോക്കാറില്ല. മറ്റു ചില ക്ഷേത്രങ്ങളില്‍ മുഹൂര്‍ത്തം നിര്‍ണയിച്ചതിനു ശേഷമാണ് കൊടിയേറുന്നത്. കൊടിയേറ്റിന് മുന്നോടിയായി കുളത്തൂര്‍ദേവിക്ഷേത്രസന്നിധിയില്‍ നിന്നും ഭക്തി നിര്‍ഭരമായ കാവടി ഘോഷയാത്രയും പതിവായി ആചരിച്ചു വരുന്നു. കൊടിയേറ്റിന് മുന്നോടിയായി മുന്‍പ് ക്ഷേത്രം നിലകൊണ്ടിരുന്ന കോലത്ത് എന്ന മൂലസ്ഥാനത്ത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വിലക്കുവയ്പ്പ് ചടങ്ങ് നടത്തുന്നു. കൊടിയേറ്റു ദിവസം ശ്രീഭൂതബലി, അത്താഴപൂജ എന്നിവയ്ക്ക് ശേഷം നടയടച്ച് ഒന്നാം ഉത്സവം സമാപിക്കുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ ഉഷപൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ എന്നിവ ഉച്ചയ്ക്കു മുന്‍പും ദീപാരാധന, ശ്രീഭൂതബലി, അത്താഴപൂജ എന്നിവ വൈകുന്നേരവും നടത്തുന്നു.

നാലാം ഉത്സവം (അഹസ്സ്)

രാത്രിയിലെ ശ്രീഭൂതബലി വരെ പതിവ് ചടങ്ങുകളും അതിനു ശേഷം അഹസ്സ് എന്ന വിശേഷാല്‍ പൂജയും നടക്കുന്നു. അഹസ്സ് എന്ന് പേരുള്ള ചടങ്ങ് ഉല്‍സവബലിക്കു സമാനമാണ്. ഈ ചടങ്ങ് രാത്രിയില്‍ മറ്റു ക്ഷേത്രങ്ങളിലെങ്ങും ഉള്ളതായി അറിവില്ല. നാലമ്പലത്തിനുള്ളില്‍ സപ്തമാതൃക്കള്‍ക്കരികെ പശ്ചിമാഭിമുഖമായി അലങ്കരിച്ച മണ്ഡപത്തില്‍ (പഴുക്കാമണ്ഡപം) എഴുന്നെള്ളിയിരിക്കുന്ന ഭഗവാന്റെ മുന്‍പില്‍ നടക്കുന്ന പൂജയാണ് അഹസ്സ്. ഈ ചടങ്ങ് ആണ്ടുതോറും 1771 നമ്പര്‍ മംഗളോദയം എന്‍. എസ്. എസ് കരയോഗം വഴിപാടായി നടത്തുന്നു. അഹസ്സ് ദര്‍ശനത്തിനായി അനേകം ഭക്തജനങ്ങള്‍ എത്താറുണ്ട്. ഇതോടൊപ്പംതന്നെ ഉത്സവബലിയും ഭക്തജനങ്ങള്‍ വഴിപാടായി നടത്തപ്പെടുന്നു.

ഭഗവാന്റെ അഞ്ചാം പുറപ്പാടും ആറാം പുറപ്പാടും (നല്ലുശ്ശേരി, കോവില്‍വട്ടം, കുളത്തൂര്‍പ്രയാര്‍)

ശ്രീഭൂതബലിക്ക്ശേഷം വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഭഗവാന്‍ കിഴക്കേ ഗോപുരം കടന്ന് ആല്‍ത്തറവരെ എത്തുന്നു. തിരിച്ച് ക്ഷേത്രത്തിനകത്ത് എഴുന്നെള്ളിച്ച് ഉച്ചപൂജ നടത്തുന്നു. അന്നേ ദിവസം മുതല്‍ ദേശാധിപത്യമുള്ള കരകളിലേക്ക് ഊരുവലത്ത് ആരംഭിക്കുന്നു. നല്ലുശ്ശേരി, കോവില്‍വട്ടം ഭാഗങ്ങളില്‍ അഞ്ചാം ഉത്സവത്തിനും, കുളത്തൂരിനെയും താഴത്തുവടകരെയെയും വേര്‍തിരിക്കുന്ന കടലാടിപ്പാലം ഭഗവാന്റെ യാത്രയുടെ അതിരായി കണക്കാക്കി ആറാം പുറപ്പാട് കുളത്തൂര്‍പ്രയാര്‍ കരയിലേക്കും എഴുന്നെള്ളിക്കുന്നു.

ഏഴാം പുറപ്പാട് - ചെറുതോട്ടു വഴി

എഴുന്നെള്ളിപ്പു കരകളില്‍ വിസ്തീര്‍ണ്ണം കൊണ്ടും ഭക്തജനബാഹുല്യം കൊണ്ടും മുന്‍പന്തിയില്‍ നില്ക്കുന്നത് വായ്പൂര് എന്നറിയപ്പെടുന്ന ചെറുതോട്ടുവഴി പ്രദേശമാണ്. പൗരാണികവും പ്രശസ്തവുമായ മംഗലത്തുകുടുംബക്കാര്‍ ഈ ക്ഷേത്രത്തില്‍ നടത്തിവരുന്ന ശിവരാത്രിപൂജ ചെറുതോട്ടുവഴിക്കാര്‍ക്ക് ക്ഷേത്രവുമായുള്ള ബന്ധത്തിന് ഒളിമങ്ങാത്ത ഒരു തെളിവായി ഇന്നും നിലനില്ക്കുന്നു. ഓരോ വര്‍ഷവും വൃശ്ചികമാസം 28 ന് വായ്പൂര് മഹാദേവര്‍ക്ഷേത്രത്തിലെ മണ്ഡലഭജന വഴിപാട് ചെറുതോട്ടുവഴിക്കാര്‍ നടത്തിവരുന്നു. ഈ സുദിനവും ഒരു പ്രാദേശിക ഉത്സവുമായാണ്‌ ഭക്തജനങ്ങള്‍ കൊണ്ടാടുന്നത്. ഏഴാം പുറപ്പാടിനായി ആബാലവൃദ്ധം ജനങ്ങളും ക്ഷേത്രദര്‍ശനം നടത്തി തിരുവായ്പ്പൂരപ്പനെ തങ്ങളുടെ കരയിലേക്ക് എഴുന്നെള്ളിക്കുകയും വാദ്യഘോഷങ്ങലുടെയും വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെയും അകമ്പടിയോടെ വഴിപാടുകള്‍ സമര്‍പ്പിച്ച് ഭക്ത്യാദരപൂര്‍വം തിരിച്ചെഴുന്നെള്ളിക്കുന്നു.


         തിരുവായ്പ്പൂര്‍ മഹാദേവ ക്ഷേത്രക്കവാടം


എട്ടാം പുറപ്പാട് - ആനിക്കാട്

എട്ടാം ദിവസത്തെ ഊരുവലത്തിന് ഒരു പ്രത്യേകതയുണ്ട്. പാര്‍വതി ദേവിയുടെ ദര്‍ശനാര്‍ത്ഥം ഉടയാടയും മറ്റുമായി ആനിക്കാട്ടിലമ്മക്കാവിലേക്ക് ഭഗവാന്‍ എഴുന്നെള്ളുന്നു എന്നാണു സങ്കല്‍പ്പം. ക്ഷേത്രത്തിലെത്തുന്ന മഹാദേവന്‍ ദേവീതൃപ്പൂത്തായതിനാല്‍ ശ്രീകോവിലില്‍ കടക്കാതെ നമസ്ക്കാര മണ്ഡപത്തില്‍ കഴിഞ്ഞുകൂടുകയും ഇരു ക്ഷേത്രങ്ങളിലെയും മെല്‍ശാന്തിമാര്‍ ദീപാരാധനയും അത്താഴപൂജയും നടത്തിയതിനുശേഷം നാമമാത്ര തീവെട്ടിയും ചുരുങ്ങിയ മേളത്തോടുംകൂടി തിരികെ എഴുന്നെള്ളി ശ്രീഭൂതബലിക്കുശേഷം നടയടയ്ക്കുന്നു.

ഒന്‍പതാം പുറപ്പാട് - കുന്നിനിശ്ശേരി

പള്ളിവേട്ട ദിവസമായ ഒന്‍പതാം ഉത്സവത്തിന്‌ രാവിലെത്തെ ശ്രീഭൂതബലിക്കുശേഷം കാഴ്ചശ്രീബലി, അതിനുശേഷം ഉച്ചപൂജയോടെ നടയടക്കുന്നു. സായാഹ്ന സമയത്ത് ക്ഷേത്രമിരിപ്പുകരയായ കുന്നിനിശ്ശേരി ഭാഗം ചുറ്റി തേലപ്പുഴക്കടവിലെത്തുന്ന ദേവനെ കീഴ്ത്രിക്കേല്‍ ക്ഷേത്രത്തില്‍ നിന്നും നാട്ടുകാര്‍ ഭക്തിപൂര്‍വ്വം എതിരേറ്റ് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.

തിരുആറാട്ട്‌

ആറാട്ട്‌ ദിവസം രാവിലെ എട്ടുമണിക്ക് ശേഷമേ നടതുരക്കാറുള്ളൂ. ആ സമയത്ത് ഭഗവാന് കണിദര്‍ശനത്തിനായി പശുക്കിടാവിനെ സോപാനത്തില്‍ നിര്‍ത്തുന്നു. തലേദിവസത്തെ നായാട്ടു നടത്തി ക്രുദ്ധ ഭാവത്തോടെ പള്ളിയുറക്കമുണരുന്ന ഭഗവാനെ ശാന്ത ഭാവത്തിലേക്ക് കൊണ്ടുവരുന്നതിനാണ് കണിദര്‍ശനം എന്ന് പഴമക്കാര്‍ വിശ്വസിക്കുന്നത്. അതിനു ശേഷം അലങ്കാര പൂജയോടുകൂടി നടയടയ്ക്കുന്നു. വൈകിട്ട് 5 മണിക്ക് നടതുറന്ന് ശ്രീഭൂതബലിയ്ക്കു ശേഷം കൊടിയിറക്കി ആറാട്ടുകടവിലേക്ക് പുറപ്പെടുന്നു. അവിടുത്തെ പൂജകള്‍ക്കും ആറാട്ടിനും ശേഷം വാദ്യമേളങ്ങളുടെയും പൂത്താലങ്ങളുടെയും തീവെട്ടിയുടെയും ഗജവീരന്മാരുടെയും അകമ്പടിയോടുകൂടി ക്ഷേത്രഗോപുരോഭാഗത്തുള്ള ആനക്കൊട്ടിലിലെത്തി വലിയകാണിയ്ക്കയ്ക്ക് ശേഷം അകത്തെഴുന്നെള്ളിച്ച്‌ ആശുകൊട്ടി നടയടയ്ക്കുകയും അല്പ്പസമയത്തിനു ശേഷം ഉത്സവാദി ചടങ്ങുകള്‍ക്ക്‌ എന്തെങ്കിലും അപാകതകള്‍ അറിഞ്ഞോ, അറിയാതെയോ ഉണ്ടായെങ്കില്‍ അതിനു മാപ്പുനല്‍കണമെന്ന് അപേഷിച്ച്‌ ക്ഷേത്രഭാരവാഹികളുടെ ദക്ഷിണയോടുകൂടി ഉത്സവം പര്യവസാനിക്കുന്നു.


VEMBINKULANGARA, NETTASSERI, KUMARANELLUR , KOTTAYAM ,KERALA 



വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം


കേരളത്തിലെ കോട്ടയം ജില്ലയില്‍ കുമാരനല്ലൂര്‍ പഞ്ചായത്തിലെ നെട്ടാശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന പുണ്യപുരാതന മഹാവിഷു ക്ഷേത്രമാണ് വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം .                                                                   

                      വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം



മീനച്ചിലാറിന്‍റെയും  മീനന്തറയാറിന്‍റെയും  മദ്ധ്യേ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഭൂപ്രദേശം നട്ടാശ്ശേരി, പ്രസ്തുത ദേശത്തിന്‍റെ മദ്ധ്യത്തില്‍ കുടികൊള്ളുന്ന വേമ്പിന്‍കുളങ്ങര, ശ്രീ മഹാവിഷ്ണു ക്ഷേത്ര സാന്നിദ്ധ്യംകൊണ്ട് അവിടം കോട്ടയം താലൂക്ക് മുഴുവന്‍ അറിയപ്പെടുന്ന ധന്യ സങ്കേതമാണ്.        
                                                                                                                    
 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രം  ശ്രീകോവില്‍ 



ക്ഷേത്രേശരായ പരസഹസ്രം ജനങ്ങള്‍ക്ക് ആശയഭിലാഷങ്ങള്‍ പൂര്‍ത്തീകരിച്ചും, സുസ്ഥിതിയും, മനഃശാന്തിയും പുത്രമിത്രധനധാന്യ സമ്പത്തും നല്കി വിരാജിക്കുന്ന ദേവന്‍റെ  തിരുസന്നിധിയിലെത്തി നിര്‍വൃതി അടയുന്നു ..

 വേമ്പിന്‍ കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഗരുഡ സന്നിധി


ക്ഷേത്രത്തിലെ മുഖ്യ ഉത്സവം ആണ്ടു ഉത്സവം ആണ് . മേടമാസത്തിലെ വിഷുവിനാണ് ഈ മഹോത്സവം . 14 ദിവസത്തെ വിശേഷമാണ് ഈ വേളയില്‍ കൊണ്ടാടപ്പെടുന്നത്.                                                                                                                      


VELLINALLUR , CHADAYAMANGALAM , KOLLAM ,KERALA 



കൊല്ലം-തിരുവനന്തപുരം ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇത്തിക്കര ആറിന്‍റെ ഏറ്റവും വീതി കൂടിയതും, വീതി കുറഞ്ഞതുമായ ഭാഗവും, മൂന്നു വശവും ഇത്തിക്കരആറാല്‍ ചുറ്റപ്പെട്ട, പ്രകൃതി സൌന്ദര്യം നിറഞ്ഞു നില്കുന്നതുമായ ഒരു മഹാ ക്ഷേത്രമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. ഭഗവാന്‍ ശ്രീരാമന്‍റെ പാദ സ്പര്‍ശമേറ്റു പുണ്യഭൂമിയായ ഇവിടം രാമായണത്തിലെ നിരവധി ഇതിഹാസങ്ങള്‍ക്ക് ചരിത്ര സാക്ഷ്യം വഹിക്കുന്നുണ്ട്.                                                                                                                        


വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം മുന്‍വശം 


തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിലെ ചെമ്പ് മേഞ്ഞ വൃത്ത ശ്രീകോവിലിനുള്ളിലെ പ്രധാന പ്രതിഷ്o കിഴക്കോട്ടു ദര്‍ശനമായിരിക്കുന്ന ശ്രീരാമനാണ്. ഇതേ കോവിലില്‍ തന്നെ പടിഞ്ഞാറോട്ട് ദര്‍ശനമായി ലക്ഷ്മണന്‍ അനന്തഭാവത്തില്‍ കുടി കൊള്ളുന്നു. ക്ഷേത്രത്തില്‍ നാലു നേരം പൂജയും നിത്യ ശീവേലിയും ഉണ്ട്. തന്ത്രം കുഴിക്കട്ടില്ലം. മേടത്തിലെ തിരുവോണം മുതല്‍ 10 ദിവസം കൊടിയേറ്റ് ഉത്സവമാണ്. പ്രധാന നൈവേദ്യം പാല്‍പായസം. ആനക്കൊട്ടില്‍, ബലിക്കല്‍പുര, നാലമ്പലം, നമസ്കാര മണ്ഡപം, വലിയമ്പലം, തിടപ്പള്ളി, ഇവയെല്ലാം ഉള്ള ക്ഷേത്രത്തില്‍ നിത്യവും നൂറു കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തുന്നു.                                                                                                 
                                                                                       
നിരവധി ചരിത്ര പ്രാധാന്യവും, ഐതിഹ്യങ്ങള്‍ക്ക് പേര് കേട്ടതുമാണ് വെളിനല്ലൂര്‍ ശ്രീരാമ ക്ഷേത്രവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും. രാമായണ കഥയുമായി ബന്ധമുള്ള സ്ഥലങ്ങള്‍ നിരവധിയാണ്. സുഗ്രീവന്‍ വാണ സ്ഥലം 'ഉഗ്രംകുന്ന്' ആയും ബാലി വസിച്ച സ്ഥലം 'ബാലിയാന്‍കുന്ന്' ആയും ജടായുവുമായി പോര് നടന്ന സ്ഥലം 'പോരേടം' ആയും ജടായുവിന്‍റെ ചിറകറ്റു വീണ സ്ഥലം ജടായുമംഗലം എന്ന ചടയമംഗലം എന്നും കണക്കാക്കപ്പെടുന്നു.
ശ്രീരാമചന്ദ്രന്‍ വനവാസക്കാലത്ത് സീതയെ അന്വേഷിച്ചു അലയുമ്പോള്‍ വെളിനല്ലൂരിലെ ഉഗ്രംകുന്നില്‍ വരികയും സുഗ്രീവന്‍റെ വാസസ്ഥലമായ ഇവിടെ വന്നു അദ്ദേഹത്തെ പരിചയപ്പെടുകയും ചെയ്തു. 

വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വശം 


ബാലിയെ ഭയന്ന് കഴിയുന്ന സുഗ്രീവനെ ബാലിയില്‍ നിന്നും രക്ഷപെടുത്താമെന്നു ശ്രീരാമനും, അതിനു പ്രത്യുപകാരമായി സീതയെ അന്വേഷിച്ചു കണ്ടെത്താമെന്ന് സുഗ്രീവനും സമ്മതിക്കുന്നു. എന്നാല്‍ ബാലിയെ വധിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലെന്നു സുഗ്രീവന്‍ ഉറച്ചു വിശ്വസിച്ചിരുന്നു, കാരണം ബാലിയുമായി ഏറ്റുമുട്ടുന്ന ആളിന്‍റെ ബലം കൂടി ബാലിയില്‍ എത്തിച്ചേരുമെന്ന കാര്യം സുഗ്രീവന് അറിയാമായിരുന്നു, അദ്ദേഹം ഇക്കാര്യം ശ്രീരാമചന്ദ്രനോട് പറയുകയുണ്ടായി. എന്നാല്‍ മലംച്ചുഴിയില്‍ നില്‍ക്കുന്ന സപ്തസാലങ്ങളും ഒരു അമ്പു കൊണ്ട് എയ്തു വീഴ്ത്തുവാന്‍ കഴിയുമെങ്കില്‍ ബാലിയെ വധിക്കുവാനും അങ്ങേയ്ക്ക് കഴിയുമെന്ന് സുഗ്രീവന്‍ അറിയിച്ചു.                                                                           

ജലത്തില്‍ വളയം ഇട്ടുകിടക്കുന്ന ഒരു സര്‍പ്പത്തിനന്‍റെ പുറത്താണ് ഈ ഏഴു സാലങ്ങള്‍ നില്‍ക്കുന്നതെന്ന് അറിയാമായിരുന്ന ഭഗവാന്‍ ഒരു അമ്പു കൊണ്ട് സര്‍പ്പത്തെ കുത്തുന്നു, അതോടെ സര്‍പ്പം നീണ്ടു നിവരുകയും സപ്തസാലങ്ങള്‍ ഒരു വരിയായി നിവര്‍ന്നു വരികയും ചെയ്തു. ഏഴു മരങ്ങളും ഒരു വരിയില്‍ ആയതോടെ ശ്രീരാമചന്ദ്രന്‍ അമ്പു എയ്തു ഏഴു സാലങ്ങളെ മറികിടക്കുന്നു. ഈ സ്ഥലമാണ് വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിനു മുമ്പില്‍ ഇന്ന് കാണുന്ന മലംച്ചുഴി, ഇത് ഇത്തിക്കര ആറിന്‍റെ ഏറ്റവും ആഴമേറിയ സ്ഥലമായി കണക്കാക്കുന്നു. ഈ സ്ഥലത്തിന്‍റെ ആഴം ഇതുവരെയും ആര്‍ക്കും തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല.
"സപ്തസാലമേഴുമങ്ങൊരമ്പുകൊണ്ട് സത്വരം ക്ലിപ്തമായ് പിളര്‍ന്നു നീ മുകുന്ദ രാമ പാഹിമാം"
സന്ധ്യാനാമം ജപിക്കുമ്പോള്‍ ഈ വരികള്‍ വരികള്‍ വെളിനല്ലൂര്‍ ശ്രീരാമക്ഷേത്രത്തിന്‌ മുമ്പിലെ മലംച്ചുഴിയെയാണ് പ്രധിനിധാനം ചെയ്യുന്നത്.
വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം വലതു വശം  


ഇണ്ടിളയപ്പന്‍ ക്ഷേത്രം

ഇണ്ടിളയപ്പന്‍ ക്ഷേത്രം ശ്രീരാമ ക്ഷേത്രത്തിന്‍റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്നു. ഇണ്ടിളയപ്പന്‍ പ്രതിഷ്ട്ടയാണ് ഇവിടുത്തെ സ്വയം ഭൂവായ ആദ്യ ക്ഷേത്രം. മീനത്തിലെ കാര്‍ത്തിക മുതല്‍ 8 ദിവസത്തെ നായ്‌ വെയ്പ്പ് ഉത്സവം. ഈ രോഹിണി ഉത്സവ നാളില്‍ വെളുപ്പിന് ഇവിടെ മുസ്ലിം സമുദായക്കാര്‍ മത്സ്യ വ്യാപാരം നടത്തുന്നു. ഈ അപൂര്‍വമായ ആചാരം കേരളത്തില്‍ ഇവിടെ മാത്രമാണ് ഉള്ളത്. അന്നേ ദിവസം ഉപ്പും, ചുണ്ണാമ്പും വാങ്ങുന്ന ആചാരവും ഉണ്ട്. അന്നേ ദിവസം എല്ലാ മതസ്ഥര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിച്ചിട്ടുണ്ട്. ഭരണി നാളില്‍ വേടര്‍ സമുദായക്കാരുടെ പൊങ്കാല, കാര്‍ത്തിക നാളില്‍ കുറവര്‍ സമുദായക്കാരുടെ തലയാട്ടം കളി എന്നിവയും ഉണ്ട്. വെളാര്‍ സമുദായക്കാര്‍ കളി മണ്ണ് കൊണ്ട് നായ്‌ രൂപമുണ്ടാക്കി ശ്രീകോവിലില്‍ ഏല്‍പ്പിക്കുന്ന ചടങ്ങ് ഉള്ളത് കൊണ്ടാണ് ഇത് നായ്‌ വെയ്പ്പുല്സവമായി അറിയപ്പെടുന്നത്.                                                               



                               ഇണ്ടിളയപ്പന്‍ ക്ഷേത്രം



ദേവി ക്ഷേത്രം

ഉഗ്ര ശക്തി സ്വരൂപിണിയായ ദേവി ക്ഷേത്രത്തിന്‍റെ തെക്ക് - കിഴക്ക് ഭാഗത്തായി കുടികൊള്ളുന്നു.                                                                                                                        

                                               ദേവി ക്ഷേത്രം



നാഗരാജ ക്ഷേത്രം

ക്ഷേത്ര മുറ്റത്ത് ആദ്യം കാണുന്നത് നാഗരാജാ ക്ഷേത്രമാണ്. അപൂര്‍വ ശക്തിയുള്ള നാഗരാജാവ്. കേരളത്തില്‍ അപൂര്‍വ്വമായി മാത്രമേ ശ്രീകോവിലില്‍ നാഗരാജാവ് കുടികൊള്ളുന്നുള്ളൂ എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്. അത്രയും ഉഗ്രമൂര്‍ത്തിയായ സ്വരൂപമാണ് ഇവിടെയുള്ളത്. ദേവപ്രശ്നത്തില്‍ ക്ഷേത്രം തന്ത്രി ശീവേലിക്ക് തൂവുമ്പോള്‍ ഒരു സര്‍പ്പം അത് തടസ്സപ്പെടുത്തിയെന്നും അതിന്‍റെ ആവശ്യം മനസ്സിലാക്കിയ തന്ത്രി ആ സര്‍പ്പത്തെ ശ്രീകോവില്‍ കെട്ടി അതില്‍ കുടിയിരുത്തി എന്നുമാണ് പറയപ്പെടുന്നത്. കന്നി മാസത്തിലെ ആയില്യം ഇവിടെ വളരെ പ്രാധാന്യമുള്ളതാണ്.                                                                                                  

നാഗരാജ ക്ഷേത്രം




മാടസ്വാമി

മാടസ്വമി ക്ഷേത്രത്തിന്‍റെ തെക്ക് - പടിഞ്ഞാറു ഭാഗത്തായി ഭാഗത്തായി കുടികൊള്ളുന്നു.

                         
                                                  മാടസ്വാമി



ഹനുമാന്‍ ക്ഷേത്രം

ശ്രീരാമ ദാസനായ ഹനുമാന്‍ സ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് വശത്ത് ചൈതന്യവനായി കുടികൊള്ളുന്നു. ക്ഷേത്രത്തിലേക്ക് എത്തുന്നതിനു മുന്‍പ് 50 മീറ്റര്‍ ദൂരത്തിലാണ് ഹനുമാന്‍ ക്ഷേത്രം. ഹനുമാന്‍ സ്വാമിയെ തോഴുതിട്ടേ ശ്രീരാമസ്വാമിയെ ദര്‍ശിക്കാവൂ എന്നാണ് വിശ്വാസം. എത്ര ദുഷ്ക്കരമായ കാര്യങ്ങളിലും തന്‍റെ ഭക്തനെ സഹായിക്കുന്ന ഹനുമാന്‍സ്വാമിയ്ക്ക് വിദൂര സ്ഥലങ്ങളില്‍ നിന്ന് പോലും ഭക്ത ജനങ്ങള്‍ എത്തി കാര്യപ്രാപ്തി നേടിയതില്‍ സന്തോഷിച്ച് വടമാല, വെറ്റിലമാല, നാരങ്ങ വിളക്ക് എന്നിവ ധാരാളം സമര്‍പ്പിക്കാറുണ്ട്.                                                                                                                    

ഹനുമാന്‍ ക്ഷേത്രം





                           ക്ഷേത്രക്കുളം 



ഹരേ രാമാ
ഹരേ രാമാ
രാമ രാമ
ഹരേ ഹരേ
ഹരേകൃഷ്ണ
ഹരേകൃഷ്ണ
കൃഷ്ണ കൃഷ്ണ
ഹരേ ഹരേ


KERALAPURAM, EDAVATTOM,  VELLIMON,KOLLAM ,KERALA 



പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേരളത്തിലെ കൊല്ലം ജില്ലയിലെ  വെള്ളിമണ്ണ്‍ എന്ന ഗ്രാമത്തിനു സമീപം ഉള്ള എടവട്ടം  (കേരളപുരം ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .                                                                                              

പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം


പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമി . ഇവിടെ ജാതി മത ഭേതമില്ല . എല്ലാ മതസ്ഥരും സ്വാമിയുടെ അനുഗ്രഹത്തിനായ് എത്തുന്നു .  ഭക്തര്‍ മനമുരുകി വിളിച്ചാല്‍ വിളിപ്പുരതെത്തുന്ന ദേവനാണ് പൂജപ്പുരേശ്വരന്‍.


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം   ശീവേലി 


പൂജപ്പുര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം ഉള്‍വശം



  പ്രധാന ആഘോഷം തൈ പൂയം  . അന്ന് പറക്കും കാവടി ,കാവടിയാട്ടം , മയിലാട്ടം തുടങ്ങിയ കലാപരിപാടികളും പ്രത്യേക പൂജകളും നടക്കാറുണ്ട് . പങ്കുനി ഉത്രവും കൊണ്ടാടപ്പെടുന്നു .                                                                               

Saturday 20 December 2014


KADAPPATTOOR , PALA, KOTTAYAM ,KERALA 


കേരളത്തിലെ കോട്ടയം ജില്ലയിലെ പാലായിലുള്ള ഒരു മനോഹരമായ ചെറിയ ഗ്രാമമാണ് കടപ്പാട്ടൂര്‍. ഈ ഗ്രാമത്തിലെ പ്രസിദ്ധമായ മഹാദേവക്ഷേത്രമാണ് കടപ്പാട്ടൂര്‍മഹാദേവ ക്ഷേത്രം . ഈ ക്ഷേത്രം മീനച്ചിലാറിന്‍റെ തീരത്താണ് സ്ഥിതിചെയ്യുന്നത് .                                                                                                                      

കടപ്പാട്ടൂര്‍ ക്ഷേത്രം കവാടം 


1960 july 14 ആം തിയതി  മടത്തില്‍ പാച്ചു നായര്‍ എന്ന ഒരു മരം വെട്ടുകാരന്‍ ആണ് ഭഗവാന്‍റെ വിഗ്രഹം കണ്ടെടുത്തത് .  . വിറകു ശേഖരിക്കുവാന്‍ വേണ്ടി മീനച്ചില്‍ ആറിന്‍റെ തീരത്തുള്ള ഒരു മരത്തില്‍ കയറി അപ്പോള്‍  അന്തരീക്ഷം കൊടും കാറ്റും പേമാരിയും ഇടിയോടുകൂടിയുള്ള ഭീകര രൂപത്തിലായി. ഭയന്നുപോയ പാച്ചു നായര്‍ മരത്തില്‍ നിന്നും മീനച്ചില്‍ ആറ്റിലേക്ക് എടുത്തു ചാടി അപ്പോള്‍ ആ മരം ഒടിഞ്ഞു ആറിന്‍ കരയിലേക്ക് മറിഞ്ഞുവീണു അപ്പോള്‍ മരം കുത്തിയ സ്ഥലത്ത് നിന്നും കരിങ്കല്ലില്‍ തീര്‍ത്ത ശിവ വിഗ്രഹം ഉയര്‍ന്നുവന്നു .   ആ വിഗ്രഹം ആയിരക്കണക്കിനു  വര്‍ഷങ്ങള്‍ പഴക്കമുള്ളതായിരുന്നു.                                                                                                                         

കടപ്പാട്ടൂര്‍  മഹാദേവക്ഷേത്രം 



ഈ വാര്‍ത്ത കേരളക്കരയാകെ കാട്ടുതീ പോലെ പടര്‍ന്നു . മധ്യ തിരുവിതാംകൂരില്‍ നിന്ന് ഭക്ത ജനങ്ങളുടെ പ്രവഹമായീ . പെട്ടന്ന് തന്നെ അവിടെ ഒരു ക്ഷേത്രം ഭക്തജന പ്രവാഹത്താല്‍ ഉയര്‍ന്നു .  ആ ക്ഷേത്രം സമീപകാലത്ത് പുതുക്കി പണിതു .                                                                        



            കടപ്പാട്ടൂര്‍  മഹാദേവക്ഷേത്രം കൊടിമരം , സോപാനം 

രണ്ട്നേരംപൂജയുളള ഈക്ഷേത്രത്തില്‍ ഗണപതി,ശാസ്താവ്,നാഗം,ഭഗവതി എന്നിവരാണ് ഇവിടുത്തെ ഉപദേവതമാര്‍ . മേടത്തിലെപത്താമുദയത്തിന് ഇവിടെ വലിയആഘോഷമാണ്.ക്ഷേത്രംഇപ്പോള്‍ എന്‍ .എസ്.എസ് വകയാണ്.


ക്ഷേത്രത്തിനു പുറകുവശം - മീനച്ചിലാര്‍

എട്ടു ദിവസം നീണ്ടു നില്ല്ക്കുന്ന മഹോത്സവമാണ്  പ്രധാന ആഘോഷം . മലയാള മാസം മീനത്തിലെ അശ്വതി നാളില്‍ കോടിയേറി പൂയം നക്ഷത്രത്തില്‍ ആറാട്ടോടെ സമാപിക്കുന്നു .

Thursday 18 December 2014

ARATTUPUZHA , THRISOOR , KERALA 



കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴയിലെ പ്രശസ്തമായ ശാസ്താ ക്ഷേത്രമാണ് ആറാട്ടുപുഴ ക്ഷേത്രം.                                                                                       

ഈ ക്ഷേത്രത്തിന് 3,000 വർഷത്തിൽ അധികം പഴക്കം ഉണ്ടെന്നു കരുതപ്പെടുന്നു. അക്കാലങ്ങളിൽ ഇത് ദ്രാവിഡക്ഷേത്രമായിരുന്നു എന്നും പിന്നീട് കേരളത്തിലെ പ്രബലമായ ബൗദ്ധക്ഷേത്രമായി പരിണമിച്ചു എന്നും കരുതുന്നു. 8-ആം നൂറ്റാണ്ടിലാണ്‌ ഇത് ഹിന്ദുക്കളുടെ കൈകളിലെത്തിച്ചേരുന്നത്.                               


ആറാട്ട്‌പുഴ  ക്ഷേത്രം 

പുരാതനവും പ്രശസ്തവുമായ ദേവമേള ഉത്സവം ഇവിടെയാണ് നടക്കുക. 108 ആനപ്പുറത്താണ് ഇവിടെ പൂരം നടത്തുക.108 ആനകൾ മുഴുവനും വെവേറെ ക്ഷേത്രങ്ങളിൽ നിന്നാണ് വരുന്നത്. ഓരോ ആനകളും ഓരോ ദേവകളെ പ്രതിനീധീകരിക്കും. ആറാട്ടുപുഴ ശാസ്താവ് ആതിഥേയനായിരിക്കും. എല്ലാ ദൈവങ്ങളും ദേവതമാരും ഈ ഉത്സവത്തിന് ഒത്തുകൂടാറുണ്ടെന്നു വിശ്വസിക്കപ്പെടുന്നു.                                                                                                                 

എല്ലാ ദൈവങ്ങളുടെയും ദൈവിക ചേതന ഇവിടത്തെ പ്രതിഷ്ഠയിൽ ഉണ്ടെന്നാണു വിശ്വാസം. ഇടതു കാലും വലതു കാലും മടക്കി ചമ്രം പിടിഞ്ഞിരുന്ന് ഇടതു കൈ വലത്തേ തുടയിൽ വിശ്രമിക്കുന്ന രീതിയിൽ ശാന്തമായി ഇരുന്ന് വലതു കാൽ മുട്ടിൽ ഊന്നിയ വലതു കൈയിൽ അമൃത കലശം ഏന്തിയ ഇവിടത്തെ ശാസ്താ വിഗ്രഹം പ്രശസ്തമാണ്.


                          ആറാട്ട്‌പുഴ  ക്ഷേത്രം , ഗോപുരം 

ശ്രീരാമന്‍റെ ഗുരുവായ ഗുരു വസിഷ്ഠന്‍റെ ദൈവിക ചേതന ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ കുടികൊള്ളുന്നു എന്നാണ് വിശ്വാസം. മറ്റു പ്രതിഷ്ഠകളൊന്നും തന്നെ ഇല്ലാത്ത കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.                                                                                                                                              
തിരൂട്ട്, അട, നാളികേരമുടക്കൽ, കരിക്കഭിഷേകം എന്നിവ ദേവൻ പ്രിയപ്പെട്ട വഴിപാടുകളാൺ. ആറാട്ടുപുഴ ശാസ്താവിനു അടയാൺ ഏറ്റവും ഇഷ്ടം. മാസത്തിൽ 15 ദിവസത്തിലധികം അട വഴിപാട് ഉണ്ടാകും. ദുരിതഹരവും കാര്യസിദ്ധിയുമാൺ ഫലം.      
                                                                                             
വില്ലൂന്നിത്തറ


മീനമാസത്തിലെ പൂരാഘോഷം, മിഥുനത്തിലെ പ്രതിഷ്ഠാദിനം, കർക്കടകത്തിലെ മഹാഗണപതി ഹോമം,ഇല്ലംനിറ, ചിങ്ങത്തിലെ ഉത്രാടം നാളിലെ ത്രുപ്പുത്തരി, കന്നിമാസത്തിലെ നവരാത്രി ആഘോഷങ്ങൾ, വൃശ്ചികത്തിലെ ദേശവിളക്ക്, ധനുമാസത്തിലെ പത്താമുദയ ആഘോഷങ്ങൾ, എല്ലാ മലയാള മാസത്തിലെയും ഒന്നാം തിയതിയും മുപ്പെട്ടു ശനിയാഴ്ചയും പ്രധാന വിശേഷങ്ങളാണ്. ആണ്ടുവിശേഷങ്ങളിൽ പ്രധാനം പൂരം തന്നെയാണ്.

ആല്‍ത്തറ



പെരുവനം ഗ്രാമത്തിലെ 108 ദേവിദേവന്മാരുടെ സംഗമ ഭൂമിയായിരുന്നു ആറാട്ടുപുഴ. ഇന്ന് ദേവമേളയിൽ 23 ദേവിദേവന്മാർ പങ്കെടുക്കുന്നുണ്ട്. ആറാട്ടുപുഴപൂരത്തിൻറെ നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ തൻറെ ഗുരുനാഥനെ കാണാൻ വരുന്നതാൺ ആറാട്ടുപുഴപൂരം എന്നാൺ ഐതിഹ്യം. മുപ്പത്തിമുക്കോടി ദേവകൾക്കുപുറമെ യക്ഷകിന്നര ഗന്ധർവ്വന്മാരും ആറാട്ടുപുഴപൂരത്തിനു എത്തുന്നു എന്നാ ണ്  വിശ്വാസം .

പൂരം



മാടമ്പ് എളമണ്ണ്, ചോരുഞ്ചേടത്ത്, കരോളിൽ എളമണ്ണ്, ചിറ്റിശ്ശേരി കപ്ലിങ്ങാട്ട്, ഓട്ടുമേയ്ക്കാട്ടൂർ എന്നീ മനകൾക്കാൺ ഊരായ്മ സ്ഥാനം. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ കീഴിലാണ് ആറാട്ടുപുഴ ക്ഷേത്രം.